ബിസ്മില്ലാഹിർറഹ്മാനിർറഹീം പുറപ്പെടാം :ഒരു യാത്രാവിവരണം കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിനു മാത്രം സർവ്വസ്തുതിയും സമർപ്പിക്കുന്നു ,പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മേൽ അല്ലാഹുവിൻറെ സ്വലാത്ത് സദാസമയവും വർഷിക്കട്ടെ ,അദ്ദേഹത്തിൻറെ കുടുംബത്തിൻറെ മേലും സ്വഹാബത്തിന്റെ മേലും ഖിയാമത്ത് നാൾ വരെ പിന്തുടരുന്ന അനുചരന്മാരുടെ മേലും അല്ലാഹുതആല(സ്വലാത്തും സലാമും) ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ . അതെ മക്കയിലേക്ക് ഒരു തീർത്ഥാടനം അങ്ങനെ 2023 ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 6:00 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനുള്ള യാത്രാ തിരക്കിലായിരുന്നു, ആത്മീയപാതയിലെ സുഹൃത്തായ സുൽഫികർ അലിയും, വിശ്വാസപാതയിലെ സാദിക്കലിയും കുടുംബവും, മകളും കുടുംബവും മണത്തറിഞ്ഞ് ഒരുമിച്ച് എത്തിച്ചേർന്നത് സന്തോഷത്തിനുമേൽ സന്തോഷം പകർന്നു . , 2021 ഒക്ടോബർ 4 നു നൂറുൽ ഇസ്ലാം മസ്ജിദിൽ എത്തി സുഹ് റും, അസ്റും ജം ആയി നമസ്കരിക്ച്ചു. പരേതരായ അഭിവന്ദ്യ മാതാപിതാക്കൾക്കായി പ്രത്യേകം പ്രാർത്ഥിച്ചു, മരണത്താൽ വേർപിരിയപ്പെട്ട ഭാര്യക്കും മകനും വേണ്ടി ജഗന
"നാം നിന്നെ സത്യവും കൊണ്ട് നിയോഗിച്ചിരിക്കുന്നു, സന്തോഷവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമായി " എന്നെ അല്ലാഹു ഈ നൂറ്റാണ്ടിലെ മുന്നറിയിപ്പുകാരനായി അയച്ചിരിക്കുന്നു. അന്ധനും കാഴ്ചയുള്ളവനും സമന്മാരാവുകയില്ല. വിശ്വാസികളെ പറ്റി "ജീവിച്ചിരിക്കുന്നവർ" എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം അവർ സത്യം സ്വീകരിക്കുന്നതിലൂടെ അവർക്കൊരു പുതുജീവിതം ലഭിക്കുന്നു. അവിശ്വാസികളെ പറ്റി പറയുന്നത് "മരണമടഞ്ഞവർ" എന്നാണ്. കാരണം അവർ അല്ലാഹുവിന്റെ ദൂതനെ തള്ളിപ്പറയുന്നു, ദൈവീക ദൃഷ്ടാന്തത്തെ നിഷേധിക്കുന്നു, അവർ സത്യത്തെ നിരസിക്കുന്നു. ഇവയൊക്കെ അനന്തമായ ജീവിത മൃതസഞ്ജീവനി ആകുന്നു. അവർ അവരുടെ മേൽ അവർ തന്നെ ആത്മീയ മരണത്തെ വരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഖലീഫത്തുല്ലാഹ് യ്ക്ക്, ആരുടെ ഹൃദയങ്ങളാണോ, ചെവികളാ ണോ അവർ മനപ്പൂർവ്വം കൊട്ടിയടച്ചത് അവരെ കേൾപ്പിക്കുവാൻ കഴിയുകയില്ല. ദൈവീക സന്ദേശത്തെ അംഗീകരിപ്പിക്കുവാനും കഴിയുകയില്ല. ( തുടരും)
സ്ത്രീ അന്യ പുരുഷനോടൊപ്പം തനിച്ചാകൽ നിഷിദ്ധം : ഇബ്നു അബ്ബാസ്(റ ) നിവേദനം ചെയ്യുന്നു: നബി(സ ) പറഞ്ഞു:" വിവാഹം നിഷിദ്ധമായ ഒരാൾ( അല്ലെങ്കിൽ ഭർത്താവ്) കൂടെയില്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയും ഒരിടത്ത് തനിച്ചാകരുത്. അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ ഇന്നാലിന്ന യുദ്ധത്തിൽ പോകുന്നവരുടെ കൂട്ടത്തിൽ ഞാൻ എന്റെ പേര് കൊടുത്തിട്ടുണ്ട്. എന്റെ ഭാര്യ ഹജ്ജിനു പോകുവാൻ ഉദ്ദേശിക്കുന്നുണ്ടുതാനും. നബി കരീം (സ ) അരുളി : നീ പോയി നിന്റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക". ( ബുഖാരി, മുസ്ലിം)