പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'നഫ്സി'-നെ ശുദ്ധീകരിക്കൂ

  "എത്രയെത്ര ചെറിയ സംഘങ്ങളാണ്  അല്ലാഹുവിന്റെ സഹായത്തോടു കൂടി  വലിയ സംഘങ്ങളെ  ജയിച്ചടക്കിയിട്ടുള്ളത്,  അല്ലാഹു  സഹനശീലരുടെ കൂടെയാണ് "  (2:250)   ഇസ്രായേല്യരുടെ അച്ചടക്ക രാഹിത്യവും  വിശ്വാസ ദൗർബല്യവും വളരെ പ്രസിദ്ധമാണ്. അർത്ഥ മനസ്സോടെ പുറപ്പെട്ടവരും  രാജാവിനെ കുറിച്ച്  ആശങ്ക പുലർത്തുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.   അങ്ങനെയുള്ളവരെയും നിഷ്കളങ്കരെയും  വേർതിരിക്കുവാൻ ഉള്ള  ഒരു പരീക്ഷണം നടന്നതിനെ കുറിച്ചാണ്ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. 

ഭയം ആരോട്?

വിശുദ്ധ ഖുർആനിൽ  അല്ലാഹു (ത) പറയുന്നു:   "നിങ്ങൾ എന്നെ മാത്രം ഭയപ്പെടുക" (2:41)  സത്യം പറയുവാനും  സത്യം വെളിപ്പെടുത്തുവാനും  നിങ്ങൾ ആരെയും ഭയപ്പെടേണ്ടതില്ല. 

എങ്ങനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം!

സുദിയ്യ് ബ്നു അജ്ലാനിൽ നിന്ന് : ഹജ്ജത്തുൽ വദാഇൽ നബി i(സ) പ്രസംഗിക്കുന്നത് ഞാൻ കേട്ടു :" നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചുനേരത്തെ നമസ്കാരം നിർവഹിക്കുകയും, റംസാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും, ധനത്തിന് സകാത്ത് കൊടുക്കുകയും, ഭരണകർത്താക്കളെ അനുസരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിന്റെ സ്വർഗീയ ആരാമത്തിൽ പ്രവേശിക്കാവുന്നതാണ്" (തിർമിദി) ഈ പ്രവാചക വചനത്തിൽ അഞ്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറയുന്നു 1. അല്ലാഹുവിനെ സൂക്ഷിക്കുക അഥവാ അല്ലാഹുവിനെ ഭയപ്പെടുക ഇത് സാധ്യമാകണമെങ്കിൽ ഖുർആൻ പഠിച്ചെ ങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ 2. അഞ്ചുനേരനമസ്കാരം ആണ് അടു ത്തത്. അത് ശരിക്കും മനസ്സിലാകണമെങ്കിൽ തീർച്ചയായിട്ടും പ്രവാചക വചനങ്ങളും പ്രവാചകചര്യയും മനസ്സിലാക്കിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.3. വ്രതാനുഷ്ഠാനവും ശരിക്കും നിർവഹിക്കണം എങ്കിൽ, നാം വിശുദ്ധ ഖുർആനിലൂടെയും വിശുദ്ധ റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലമയുടെ വചനങ്ങളിലൂടെ യും സുന്നത്തിലൂടെയും കടന്നു പോയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.4. നമുക്ക് ലഭിക്കുന്ന ധനത്തിന് ശരിക്കും സക്കാത്ത് കൊടുക്കണമെങ

അറിവനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നു!

ഒരിക്കൽ ഒരാൾ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ അരികിൽ വരികയുണ്ടായി. വന്നയാൾ "അസ്സലാമു അലൈക്കും" എന്നു പറഞ്ഞു. അയാൾക്ക് സലാം മടക്കി കൊണ്ട് നബി(സ) അവിടെ ഇരുന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു "പ്രതിഫലം പത്ത് " പിന്നീട് വേറൊരാൾ വന്നു "അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി" എന്ന് സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി യിട്ടു പറഞ്ഞു"പ്രതിഫലം 20" മൂന്നാമത് വേറൊരാൾ വന്ന് "അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹിവബറകാതുഹു" എന്ന് സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി, എന്നിട്ട് ഒരിടത്തിരുന്നു പറഞ്ഞു "പ്രതിഫലം 30"(തിർമിദി) സലാം, റഹ്മത്ത്, ബർക്കത്ത്, ഇവ ഓരോന്നും ഓരോ ഹസനതാണ്. ഹസനത്ത് എന്നാൽ നന്മയെ കൊണ്ടുവരുന്നത് എന്നാണർത്ഥം. ഓരോ ഹസനത്തിനും ചുരുങ്ങിയത് 10 പ്രതിഫലമുണ്ട്. അപ്പോൾ നാം ഒരു വ്യക്തിയെ കണ്ടുമുട്ടിയാൽ ഒരാൾക്ക് അറിവിന്റെ നിലവാരമനുസരിച്ച് 10, 20, 30 പ്രതിഫലങ്ങൾ നേടുവാൻ സാധിക്കുന്നതാണ്. ഈ അറിവുള്ള ഒരാൾ തീർച്ചയായും 30 നേടുവാൻ തന്നെ ശ്രമിക്കുന്നതാണ്. ആയതിനാൽ ഓരോ സഹോദരങ്ങളും അറിവുകൾ കൂടുതൽ ആർജിക്കുക, പ്രതിഫലങ്ങൾ കൂടുതൽ നേടുക. ഭൗതിക ലോകത്ത

വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം ചൊല്ലണം

" നിങ്ങൾ വീടുകളിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹീതവും പരിശുദ്ധവുമായ ഒരു അഭിവാദ്യം എന്ന നിലയിൽ നിങ്ങളുടെ ആളുകൾക്ക് സലാം ചൊല്ലുക. ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് വിധികൾ വിവരിച്ചുതരുന്നു, നിങ്ങൾ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി" (24:62) അനസ് (റ)ൽ നിന്ന് : റസൂൽ (സ) എന്നോട് പറഞ്ഞു: "പ്രിയ മകനെ! കുടുംബക്കാരുടെ അടുത്തു നീ ചെല്ലുമ്പോൾ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാർക്കും അഭിവൃദ്ധിക്ക് കാരണമാണത്." ഒരാൾ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടുകാർക്ക് സലാം പറയണം അവിടെ ആരും ഇല്ലെങ്കിലോ? "അസ്സലാമു അലൈന വ അലാഇബാദിഹി സ്സാലിഹീൻ" എന്ന് പറയണം. മസ്ജിദിലോ അന്യവീട്ടിലോ ചെല്ലുമ്പോൾ അവിടെയുള്ളവരോട് മുൻ പ്രസ്താവിച്ചതുപോലെ സലാം പറയണം. സന്താനങ്ങളോട് അവരുടെ ചെറുപ്രായത്തിൽതന്നെ സലാം പറയുകയും പറയിപ്പിക്കുകയും ചെയ്യണം. അപ്രകാരം പരിശീലിപ്പിച്ചാൽ അവരുടെ ജീവിതാവസാനം വരെ ആ സമ്പ്രദായം അവർ കൈവെടിയുകയില്ല. ഈ സാംസ്കാരിക മൂല്യം ഓരോരുത്തരും കാത്തുസൂക്ഷിച്ചിരുന്നു വെങ്കിൽ ഇതുതന്നെ ലോകസമാധാനത്തിന് മതിയായ ദിവ്യൗഷധം ആകുമായിരുന്നു. എല്ലാവർക്കും "അസ

അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!

 നമ്മുടെ ഇന്നത്തെ തലവാചകം ഒന്നു തിരിഞ്ഞു നോക്കാം. എന്താണ് അവിടെ പറയുന്നത്? അൽഹംദു, സർവ്വസ്തുതിയും  ലില്ലാഹി അല്ലാഹുവിനു മാത്രമാകുന്നു. അവൻ ആരാണ്? റബ്ബിൽ ആലമീൻ, സർവ്വ ലോകങ്ങളുടെയും രക്ഷിതാവ്!  ഭൂമിയിൽ വസിക്കുന്ന സർവ്വ മനുഷ്യരുടെയും രക്ഷിതാവ്! സകല ജീവജാലങ്ങളുടെയും രക്ഷിതാവ്! ചേതനവും അചേതനവുമായ സകലതിന്റെയും രക്ഷിതാവ്!  ഇതാണ് ഇസ്‌ലാമിന്റെ ആത്മാവ്. ഇസ്ലാമിന്റെ ഈ ആത്മാവിനെ ലോകസമക്ഷം സമർപ്പിക്കുന്നതിനായി നിയോഗിതനായ ലോക പ്രവാചകനാണ് മുഹമ്മദ് മുസ്തഫ(സ ) ഓരോ നൂറ്റാണ്ടിലും പ്രസ്തുത പ്രവാചകന്റെ പ്രതിനിധികൾ ലോകത്ത് വന്നുകൊണ്ടിരിക്കും, അവരിലൂടെയാണ്  ഈ മഹത്തായ സന്ദേശം പുനർജനിച്ചു കൊണ്ടിരിക്കുന്നത്. അവർക്കു മാത്രമേ മാനവകുലത്തെ ഒന്നായി കാണുവാനും അവരെ തങ്ങളോടു ചേർത്തു നിർത്തുവാനും കഴിയുകയുള്ളൂ! ജാതി മത രാഷ്ട്രീയ ചിന്തകൾ മറന്നു മാനവകുലം ഒന്നായി ചേർന്ന് സ്നേഹസാഗരം സൃഷ്ടിച്ച് സന്തോഷത്തോടെ കഴിയുക. ഇസ്ലാം ലോകത്തിന്റെ മുമ്പിൽ സമർപ്പിക്കുന്ന ഈ മാനവിക സനാതന ചിന്ത, മനുഷ്യഹൃദയങ്ങളിൽ എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം. അതിനു ദൈവം നമ്മെ ഓരോരുത്തരെയും തുണക്കട്ടെ. ആമീൻ.

നേതൃത്വം ഏൽപ്പിച്ചു കൊടുക്കൽ

 അബു മൂസാ (റ )യിൽ നിന്ന്: ഞാനും  എന്റെ പിതൃവ്യ പുത്രന്മാരിൽ പെട്ട 2 ആളുകളും കൂടി ഒരവസരത്തിൽ നബി(സ )യുടെ അടുക്കൽ ചെന്നു. എന്നിട്ട് ഒരാൾ പറഞ്ഞു. "അല്ലാഹുവിന്റെ പ്രവാചകരേ! അല്ലാഹു അങ്ങയെ ഭരമേൽപ്പിച്ചിട്ടു ള്ള കാര്യങ്ങളിൽ ചിലതിൽ ഞങ്ങൾക്ക് നേതൃത്വം  നല്കിയാലും അപ്രകാരം മറ്റേയാളും പറഞ്ഞു: അല്ലാഹുവാണെ,ആവശ്യപ്പെട്ടു വരുന്നവരെയോ,ആർത്തിയുള്ള വരെയോ ഇക്കാര്യം( ഭരണം )നാം ചുമതലപ്പെടുത്തുകയില്ല". (ബുഖാരി, മുസ്ലിം )  ഇന്നത്തെ ലോകം അധികാര മോഹികളുടെതാണ്. അധികാരമോഹികൾ അല്ലാത്തവരിൽ നിന്ന്,അതെ, സേവന മോഹികളായ ആളുകളിലേക്ക് അധികാരം കൈമാറപ്പെടട്ടെ എന്നാശിച്ചു പോവുകയാണ് .അതാണ് ഈ പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നത്, ജമാഅത്തു സ്വഹീഹി ൽ ഇസ്ലാമിൽ പുലരുന്നതും അതുതന്നെ! അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!

ബലവാൻ ആര്?

 ഭൂമിയെ സൃഷ്ടിച്ചവൻ, ചെടികളെയും വൃക്ഷങ്ങളെയും സൃഷ്ടിച്ചവൻ, മൃഗങ്ങളെയും വന്യജീവികളെയും സൃഷ്ടിച്ചവൻ, സമുദ്രങ്ങളെ സൃഷ്ടിച്ചവൻ, സമുദ്രജീവികളെ സൃഷ്ടിച്ചവൻ , വിണ്ണിനെ സൃഷ്ടിച്ചവൻ, സൂര്യനെ സൃഷ്ടിച്ചവൻ,ചന്ദ്രനെ സൃഷ്ടിച്ചവൻ, നക്ഷത്രങ്ങളെ സൃഷ്ടിച്ചവൻ,മേഘങ്ങളെ സൃഷ്ടിച്ചവൻ,ഇടിയും മിന്നലും സൃഷ്ടിച്ചവൻ, കാറ്റും മഴയും സൃഷ്ടിച്ചവൻ ആര്? എന്ന അന്വേഷണ യാത്രയിൽ ഉത്തരം പറയുവാൻ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽപരം പ്രവാചകന്മാരെ നിയോഗിച്ചവൻ,  അവർ ലോകത്തോട് ഭ്രാന്തന്മാരെ പോലെ ആ സത്യം വിളിച്ചു പറഞ്ഞു!അല്ലാഹ്അവൻ മാത്രം, ഏകനായ ദൈവം, പരബ്രഹ്മം ആയ ദൈവം, യഹോവയായ ദൈവം, അഖില ബ്രഹ്മാണ്ഡത്തെയും സൃഷ്ടിച്ചു സംരക്ഷിക്കുന്ന ദൈവം, മനുഷ്യനെ സൃഷ്ടിച്ച ദൈവം, മനുഷ്യനെ മരി പ്പിക്കുന്ന ദൈവം, അവൻ മാത്രം! അവൻ മാത്രം! അവൻ മാത്രം! എന്നെന്നും  നിലനിൽക്കുന്നു. നമുക്കൊരേ ഒരു ദൈവം! നാം ഒന്നാണ്. നമുക്ക് സ്നേഹിക്കാം.ആ ദൈവത്തിൻ മുമ്പിൽ ശിരസുകുനിച്ചു നിൽക്കാം,അങ്ങനെ  ബലവാനോടൊപ്പം  ചേർന്ന് നിൽക്കാം ബലം ഉള്ളവരായി തീരാൻ!  ലോകം എന്റെ തറവാടാണ്. അതിൽ ഉള്ളവരെല്ലാം സുഖം അനുഭവിക്കട്ടെ! സന്തോഷം പങ്കിടട്ടെ! അതിനായി ഏകനായ ദൈവത്തെ ഭജിച്ചിടട്ടെ. അവന്റെ സ

ഹാർദ്ദമായ അഭിനന്ദനങ്ങൾ!

  പരമകാരുണികനും  കരുണാനിധിയുമായ  അല്ലാഹുവിന്റെ നാമത്തിൽ  ആരംഭിക്കട്ടെ...  ഇസ്ലാം ഒരു സജീവ മതമാണ്.  അതൊരു ജീവിതരീതിയാണ്.  അതിനെ മാറ്റുന്ന ജീവിത രംഗങ്ങൾ ഒന്നുംതന്നെയില്ല.  ഉണരുന്നതു മുതൽ നിദ്രയിലേക്ക് പോകുന്നത് വരെ  നാം പറയുന്നതും ചെയ്യുന്നതും ആയ എല്ലാ കാര്യങ്ങളും  ഇസ്ലാമിന് അനുയോജ്യമായ നിലയിലായിരിക്കണം.     പ്രവാചക പ്രഭു  മുഹമ്മദ് മുസ്തഫ  സല്ലല്ലാഹു അലൈഹിവസല്ലമയുടെ  യഥാർത്ഥ ശിഷ്യൻമാർ  ആയിരിക്കണം നാമോരോരുത്തരും.  നമ്മെ ഉണർത്തുവാൻ,  ഓരോ നൂറ്റാണ്ടിലും  അല്ലാഹുതആല  തന്റെ പക്കൽ നിന്നുള്ള പ്രതിനിധിയെ  ലോകത്ത് നിയോഗിക്കുമെന്ന്  പഠിപ്പിച്ച ത് പ്രവാചക പ്രഭു ( സ) .   പ്രസ്തുത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട്  ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിൽ, മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ  പ്രതിനിധി ആഗതനായിരിക്കുന്നു.  അമീറുൽ മുഉമിനീൻ ആയി വന്നിരിക്കുന്നു,  ഖലീഫാതുല്ലാഹ് ആയി വന്നിരിക്കുന്നു,  മഹ് ദിയായി വന്നിരിക്കുന്നു, ഇമാമു സ്സമാനായി  വന്നിരിക്കുന്നു....

ഇസ്ലാം എന്നാൽ

അല്ലയോ മുസ്ലീങ്ങളെ!  നിങ്ങൾ  നിങ്ങളുടെ  അവസാന ശ്വാസംവരെയും കഠിനാധ്വാനം ചെയ്യുക...  സമാധാനത്തോടെ  ജീവിക്കുവാൻ  നിങ്ങൾ  ഒന്നായി ചേരുക.  എല്ലാ  അഭിപ്രായ വ്യത്യാസങ്ങളും  മറക്കുക.  എല്ലാവിധ  ശത്രുതയും  അസൂയയും  നീക്കംചെയ്യുക.  അല്ലാഹു (ത)  വെളിപാടുകളിലൂടെ  നൽകിയ  അറിയിപ് പ്രകാരവും വിശുദ്ധദ്ധഖുർആനിൽ  കൽപ്പിച്ച പ്രകാരവും  നാം ഒന്നായി ചേർന്ന്  ലോകജനതയെ  നാം നമ്മിലേക്ക്  കൊണ്ടുവരേണ്ടതാണ്. 

രോഗശമനം :പ്രവാചക വഴികൾ

 രോഗശമനത്തിനായി ലോകസമക്ഷം പ്രവാചകൻ (സ )തുറന്നുവെക്കുന്ന വഴികൾ.  ആയിശ (റ) റിപ്പോർട്ട് ചെയ്യുന്നു "നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് രോഗം ബാധിച്ചാൽ അവിടുന്ന് മുഅവ്വദാത്തു ഓതി കൈയിൽ ഊതി,അതുകൊണ്ട് ദേഹത്ത് തടവുമായിരുന്നു".  ആയിശ (റ )തുടരുന്നു, നബി (സ) വാഫാത്ത് രോഗത്തിൽ കിടക്കുമ്പോൾ, ഞാൻ അവിടുന്നു ഓതി ഊതാറുള്ള  മുഅവ്വദാത്ത്‌  ഓതി തങ്ങളെ ഊതുകയും നബി (സ )യുടെ തന്നെ കൈ കൊണ്ട് തങ്ങളുടെ ശരീരത്തിൽ തടവുകയും ചെയ്തിരുന്നു."(ബുഖാരി/മുസ്ലിം )  മാനവൻ പഠിക്കുന്ന ഓരോ അറിവും, അവൻ മാനവരാശിക്കു പകർന്നു നൽകട്ടെ!ഓരോ അറിവും ഇഹലോകജീവിതത്തിലും നാളെ പരലോക ജീവിതത്തിലും അവന്റെ മുതൽ കൂട്ടുകൾ തന്നെയാണ്. അറിവ് നേടൂ! അത് മറ്റുള്ളവർക്ക് പകർന്നു നൽകു!അങ്ങനെ അറിവിന്റെ ലോകം ഇവിടെ  തളിരിടും! ഇവിടെ സ്നേഹം വിടരും,സുഗന്ധം വ്യാപിക്കും,  മാനവ സന്തോഷത്താൽ ദൈവ സ്തുതികൾ ഉയരും. ഉയരണം!

രോഗശാന്തിക്കായി

ആയിശ(റ)റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾക്കിടയിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. "മനുഷ്യരുടെ നാഥാ! ഈ രോഗത്തിന്റെ ഗൗരവം നീ കുറെക്കേണമേ! ഇദ്ദേഹത്തിന്റെ രോഗം നീ സുഖപ്പെടുത്തുകയും ചെയ്യേണമേ. നീയാണ് രോഗം ശമിപ്പിക്കുന്നവൻ. നിന്റെ രോഗശമനം ഒഴികെ മറ്റൊരു ശമനവും ഇല്ല.ഒരു രോഗവും അവശേഷിക്കാത്ത നിലയിലുള്ള ശമനം നീ നൽകേണമേ!" ( ബുഖാരി മുസ്ലിം )

അറിവും പ്രാർത്ഥനയും

പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തന്റെ അനുചരനായ അബുദർറിനോട് പറയുകയുണ്ടായി !അ ല്ലയോ അബൂദർറേ, വിശുദ്ധ ഖുർആനിലെ ഒരു വചനം പഠിക്കുന്നതിനായി നിങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അത് നിങ്ങൾക്ക് 100 റകഅത്ത് നഫൽ നമസ്കാരതെകാൾ ശ്രേഷ്ഠകരമായ കാര്യമായിരിക്കും. ദീനി അറിവിൽ പെടുന്ന ഒരു നിയമം പഠിക്കുന്നതിനായി, അത് നേടുന്നതിനായി നിങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അത് നിങ്ങൾക്ക്‌ 1000 റക്അത്ത് നഫ്ൽ നമസ്കാരത്തെകാൾ ശ്രേഷ്ഠതരം ആയിരിക്കും. പ്രസ്തുത അറിവനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചാലും ശരി! ഇ ല്ലെങ്കിലും ശരി!(ഇബ്നു മാജ:)

പ്രത്യഭിവാദനം ചെയ്യൽ

 സ്നേഹിതരേ!" ഒരു അഭിവാദനം കൊണ്ട് നിങ്ങൾ ആശംസിക്ക  പെട്ടാൽ അതിനേക്കാൾ ഉത്തമമായ ഒന്നു കൊണ്ട് നിങ്ങൾ തിരിച്ച് അങ്ങോട്ടും ആശംസിക്കുക. അഥവാ  അത് തന്നെ അങ്ങോട്ടും മടക്കുക  തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും കണക്കെടുക്കുന്നവനാകുന്നു. "( വിശുദ്ധ ഖുർആൻ 4: 87 )  വിശ്വസിച്ചവരേ! അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ സഞ്ചരിക്കുന്നതായാൽ വിശദമായ അന്വേഷണം നടത്തുക.  നിങ്ങൾക്ക് സമാധാന സന്ദേശം ആശംസിക്കുന്നവനോട്,  നീ സത്യവിശ്വാസി അല്ല എന്ന് പറയരുത്"( വിശുദ്ധ ഖുർആൻ 4 :95)  ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് എത്ര ഉദാത്തമായ മൂല്യവത്തായ ഉപദേശനിർദേശങ്ങളാണ് വിശുദ്ധ ഖുർആൻ ലോകജനതയുടെ മുമ്പിൽ സമർപ്പിക്കുന്നത്. ജീവിത യാത്രയിലു ടനീളം സമാധാനത്തിൻ കൈത്തിരി കൾ കയ്യിലേന്തു! ഓം ശാന്തി!!!

ദൈവീക വെളിപാടുകൾ:Divine Revelations

 ബിസ്മില്ലാഹിർറഹ്മാനിർറഹീം!എന്റെ പ്രിയ അനുചരന്മാരെ, അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു  " നിശ്ചയമായും ഈ വചനങ്ങൾ എനിക്ക് അല്ലാഹുതആല വെളിപ്പെടുത്തി തന്നിരിക്കുന്നു. ഇത് എന്റെ ഒന്നോരണ്ടോ ശിഷ്യർക്ക് മാത്രമുള്ളതല്ല. മറിച്ച് എല്ലാ ശിഷ്യർക്കും ബാധകമായിട്ടുള്ളതാണ്. എല്ലാവർക്കും ശക്തമായ ഒരു താക്കീത് ആയിട്ടാണ് ഈ വെളിപാടുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അല്ലാഹുതആല എനിക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും അവർ താങ്കൾക്ക് യാതൊരുവിധ അപകടങ്ങളും ഉണ്ടാക്കുകയില്ല. ചെറിയ ചില അലോസരം അല്ലാതെ. അവർ താങ്കൾക്കെതിരെ വാക്ഗാ ദത്തിനും, പിന്നിൽ നിന്ന് കുത്തുന്നതിനും ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. അത്തരക്കാരെ കൊണ്ട് യാതൊരു സഹായവും ഉണ്ടാവുകയില്ല. അന്തസ്സ് ഇല്ലായ്മ അവരെ,എവിടെയായാലും വലയം ചെയ്തിരിക്കും.അല്ലാഹു(ത )യുടെ സംരക്ഷണയിൽ ആയിരിക്കുന്ന ചിലരൊഴികെ! ഹീന  പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അത്തരക്കാരിൽ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതും ഒരുഗതിയും പരാഗതിയുമില്ലാതെ അവർ ചുറ്റിത്തിരിയപ്പെടുന്നതുമാണ്. പ്രവാചകന്മാരെ ക്രൂശിക്കുവാൻ ഇറങ്ങി പുറപ്പെടുന്ന

അറിവ് എത്ര മഹത്തരം!

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ )പറയുകയുണ്ടായി "ദീനിപരമായ അറിവ് നേടുക എന്നത് ഓരോ മുസ്ലിമിന്റെയും നിർബന്ധമായ കാര്യമാണ്" (ഇബ്നുമാജ)  പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, പണക്കാരനാകട്ടെ ,പാവപ്പെട്ടവനാ കട്ടെ, പട്ടണവാസി ആകട്ടെ, ഗ്രാമവാസി ആകട്ടെ ദീനീ പരമായ അറിവ് നേടൽ അവന്റെ/ അവളുടെ മേൽ നിർബന്ധമാക്കപ്പെട്ട കാര്യമാകുന്നു. അറബിക് ഭാഷയിലൂടെതന്നെ ദീനി അറിവ് നേടണമെന്ന് പരിമിതപ്പെടുത്ത പെട്ടിട്ടില്ല എന്ന് നിങ്ങളറിയണം. ദീനിപരമായ അറിവുകൾ, അറബിക് പുസ്തകങ്ങളിലൂടെയോ, അല്ലാത്ത ഭാഷകളിലൂടെയോ, അല്ലെങ്കിൽ ആധികാരിക പണ്ഡിതശ്രേഷ്ഠരായ വ്യക്തികളിൽ  നിന്നോ അന്വേഷിച്ച് കണ്ടെത്തി, അല്ലെങ്കിൽ അവലംബമാക്കാവുന്ന പ്രഭാഷകരുടെ പ്രഭാഷണങ്ങളിൽ നിന്നോ,ഈ പറഞ്ഞ നിലയിൽ ഒക്കെ നമുക്ക് ദീനി അറിവുകൾ സ്വായത്തമാക്കുന്നതാണ്.  ദിവസവും ഒരു അറിവ് നേടാൻ ഓരോരുത്തരും പരിശ്രമിച്ചിരുന്നു എങ്കിൽ,തനിക്കു കിട്ടിയ ഒരു അറിവ് മറ്റൊരാൾക്ക് പകർന്നു നല്കിയിരുന്നു വെങ്കിൽ, അവ അവരുടെ ഇഹ പരലോക വിജയത്തിന്റെ നാരായവേര് ആകുമായിരുന്നു. ഒന്നു ശ്രമിച്ചു നോക്കൂ. ശുഭദിനം നേരുന്നു. 

നരകാഗ്നി!

  അല്ലാഹു(ത ) വിശുദ്ധ ഖുർആനിൽ പറയുന്നു "അല്ലയോ വിശ്വാസികളെ! നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളേയും നരകാഗ്നിയിൽ നിന്ന് രക്ഷിക്കുക"(അതഹരീം 66:07)  ഈ വചനത്തെ വിശദീകരിച്ചുകൊണ്ട്  അതെ, ഹദ് റത് അലി (റ )പറയുന്നു " നിങ്ങളുടെ കുടുംബത്തെ സദാചാര പ്രവർത്തികൾ ചെയ്യുവാൻ പഠിപ്പിക്കുക, ധർമ്മാചരണം നടത്തുവാൻ ശീലിപ്പിക്കുക, സദ്ഗുണങ്ങൾ പ്രകടിപ്പിക്കുവാൻ പരിശീലിപ്പിക്കുക, സദ് വൃത്തികൾ ചെയ്യുവാൻ പ്രേരിപ്പിക്കുക, നന്മകൾ കാണിക്കുവാൻ ഉൽസുകരാക്കുക". ( അതായത് ദീനി പ്രവർത്തികൾ ചെയ്യുവാൻ പ്രാപ്തരാക്കുക ) അതേ മേൽപ്രസ്താവിച്ച വിശുദ്ധ ഖുർആൻ വചനവും നബി കരീം(സ)യുടെ വചനവും നമ്മെ പഠിപ്പിക്കുന്നത് ഒരു വന്റെ ഭാര്യയെയും മക്കളെയും ദീനീ കാര്യങ്ങൾ പഠിപ്പിക്കേണ്ടത് അവന്റെ ഉത്തരവാദിത്വമാണ് എന്നാണ്. നാം പകർന്നു നൽകുന്ന പ്രസ്തുത അറിവ് അവരെ നരകാഗ്നിയിൽ നിന്ന് രക്ഷിക്കുന്നതാണ്. നമ്മുടെ ഖബർ / കുഴിമാട ജീവിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടുമാണ്‌ എന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകട്ടെ : ശുഭദിനം!

യാത്രയിൽ തനിയെ!

മാനവ ജീവിത യാത്രയിൽ ഒറ്റയ്ക്ക് എത്തിച്ചേരുന്ന ഇടമാണ് ഖബർ അഥവാ കുഴിമാടം. അവിടത്തെ ജീവിതം സുഖകരമായി തീരുവാൻ, മുഴുവൻ ലോകത്തിലെയും ജനങ്ങൾക്ക്, കാരുണ്യത്തിൻ ഉറവിടമായ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )  നൽകുന്ന മൂന്നാമത്തെ ഉപദേശം!  അത് നിങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ജ്ഞാന വിജ്ഞാനങ്ങളാണ്. അത്  നിങ്ങളുടെ ശവ കല്ലറയിൽ പോലും പ്രതിഫലദായകമാണ്. നിങ്ങളുടെ മരണശേഷം പ്രസ്തുത അറിവ് ഉപയോഗപ്പെടുത്തി, ഇഹലോകത്ത് ജീവിതം നയിക്കുന്ന മാനവർ,അവർ ചെയ്യുന്ന നന്മയിൽ ഒരു അംശവും നഷ്ടപ്പെടാതെ അവർക്കും,അവർക്ക് നൽകുന്നതിനോടൊപ്പം നിങ്ങൾക്കും പ്രതിഫലം നൽകുന്ന കാരുണ്യ മൂർത്തിയായ ദൈവത്തെയാണ് പ്രവാചകൻ (സ) നമുക്ക് പരിചയപ്പെടുത്തി തരുന്നത്.   രക്ഷാമാർഗ്ഗം തേടുന്നവരെ!മാനവ സഹോദരങ്ങളെ!ഈ പ്രവാചകനെ പിന്തുടരൂ!നിങ്ങൾക്ക് വേണ്ടി വന്ന പ്രവാചകൻ!നിങ്ങൾക്കായി രക്ഷാസരണി ഒരുക്കുന്നപ്രവാചകൻ, നിങ്ങളെ മാടിവിളിക്കുന്നു!വരൂ അണി ചേരൂ! നമുക്കൊന്നായി ആ ദൈവ സവിധത്തിൽ പ്രാർഥിക്കാം. അതെ  എക്കാലത്തെയും രക്ഷയ്ക്കായി! 

കുഴിമാടത്തിൽ തനിയേ!

 മരണം നമ്മെ പുൽകുമ്പോൾ, അതെ  ഏകനായി /ഏകയായി യാത്ര പോകുമ്പോൾ,നമുക്ക് തണലേകുന്ന രണ്ടാമത്തെ തണൽ വൃക്ഷത്തെ കുറിച്ച് മാനവകുല രക്ഷാമാർഗ്ഗം ഒരുക്കുന്ന പ്രവാചക വചനത്തിന്റെ ശീതള ഛായയിലേക്ക് നിങ്ങളെ വരവേൽക്കുകയാണ്.  നിങ്ങൾ ചെയ്ത സ്ഥായിയായ, തുടർ ഫലങ്ങൾ നല്കുന്ന, ദാനധർമ്മങ്ങൾ അഥവാ "സദഖത്തൂൻ ജാരിയാ": അത്തരം ദാനധർമ്മങ്ങൾ ഇഹലോക മനുഷ്യർക്ക് തണലേകുമ്പോൾ, ആ തണൽ നിങ്ങളുടെ ഏകാന്ത ജീവിതത്തിൽ തണലായി വരുമെന്ന് പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ ) സന്തോഷവാർത്തയും മുന്നറിയിപ്പും  നൽകുന്നു    നിങ്ങൾ ഇതിനായി കാതോർക്കു ന്നില്ലേ? പ്രയത്നിക്കുന്നില്ലേ? ഇല്ലെങ്കിൽ ആ പരമ സത്യത്തിനായി കാത്തിരിക്കുക. ഭയാനകമായ ഭീതിദമായ ആ ദിനം നിങ്ങളെ കാത്തിരിക്കുന്നു : ശുഭദിനം നേരട്ടെ!

ഖുതുബ- 03 സെപ്റ്റംബർ 2021

ഇമേജ്
  ഖുതുബ- 03 സെപ്റ്റംബർ 2021

കുഴിമാട രക്ഷാ വീഥി

മാനവകുല രക്ഷയ്ക്കായി  ദൈവം തിരഞ്ഞെടുത്ത, നിയോഗിച്ച,   മുഴുവൻ മാനവകുലത്തിന്റെയും പ്രവാചകനായ  മുഹമ്മദ് മുസ്തഫ (സ) ഇഹലോകജീവിതത്തിൽ മാത്രമല്ല  മരണാനന്തര ജീവിതത്തിലും  രക്ഷാ വീഥി ഒരുക്കുന്നു.  ആ ആത്മീയ  ഉറവിടത്തിൽ നിന്ന്  ഹേ!സഹോദരങ്ങളെ!  നിങ്ങളുടെ ജീവജലം സംഭരിക്കു! 

ശവക്കല്ലറയിലേക്ക് നാം...

  ഹേ!  മനുഷ്യ സമൂഹമേ! മരണം   ഉറപ്പായ സത്യമാണ്!  നിങ്ങൾ  ഹിന്ദുവോ,  ക്രിസ്ത്യാനിയോ,  മുസൽമാനോ,  പാർസിയോ,  സിക്കുകാരനോ  ആരോ ആകട്ടെ  നിങ്ങളെ  മരണം  പിടികൂടുക തന്നെ ചെയ്യും.

മുഹമ്മദ് (സ):

  മുഹമ്മദ് മുസ്തഫ (സ)  മക്കയിൽ ജനിച്ചു. ക്രിസ്താബ്ദം 570  ആഗസ്റ്റ് രണ്ടാം തീയതി.